Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Iringalakud

Thrissur

ഇരിങ്ങാലക്കുടയില്‍ ഡോഗ് ഷെല്‍ട്ടര്‍ വരും; ട്രിച്ചി മാതൃകയില്‍ പുതിയ ബസ് സ്റ്റാന്‍ഡും

ഇരിങ്ങാലക്കുട: മൂര്‍ക്കനാട് പ്രദേശത്ത് ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍.

ഇതിന്‍റെ ഭാഗമായുള്ള ഭൂമി തരംമാറ്റല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും പ്രദേശവാസികള്‍ക്കുള്ള ആശങ്ക പരിഹരിക്കുമെന്നും എം.പി. ജാക്‌സണ്‍ കൗണ്‍സില്‍ യോഗത്തില്‍പറഞ്ഞു. ഇതില്‍ എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല. നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡ് മന്ദിരം പൊളിച്ചുമാറ്റി ട്രിച്ചി മോഡല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാന്‍ഡിലെ ബലക്ഷയമുള്ള കിഴക്കുഭാഗത്തെ പഴയ ഇരുനിലകെട്ടിടം പൊളിച്ചുനീക്കും.

ഇതിനുപുറമേ നഗരസഭ വക ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു കിടക്കുന്ന വലതുവശത്തുള്ളതും നിലവില്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടം പ്രവര്‍ത്തിക്കുന്നതുമായ സ്‌കൂള്‍ പുറമ്പോക്ക് ഭൂമി വികസനത്തിനായി വിട്ടുകിട്ടുന്നതിന് സര്‍ക്കാരിന് കത്തുനല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. ഭൂമി ലഭിച്ചാല്‍ ബസ് സ്റ്റാന്‍ഡ് മന്ദിരം പുതുക്കിപണിയുന്നതിന് ഡിപിആര്‍ തയാറാക്കാനും യോഗത്തില്‍ തീരുമാനമായി.

വര്‌ക്്ഷോപ്പുകളില്‍നിന്ന് ഓയിലുകളും മറ്റും കാനകളിലേക്കും തോടുകളിലേക്കും ഒഴുക്കിവിടുന്നതുമൂലം പൊറത്തുച്ചിറ നേരിടുന്ന രൂക്ഷമായ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരം വേണമെന്നും ഇവിടേക്ക് എത്തുന്ന മാലിന്യം തളിയക്കോണം പാടശേഖരങ്ങളിലേക്കാണ് എത്തുന്നതെന്നും പ്രദേശത്ത് രൂക്ഷമായ കുടിവെള്ള മലിനീകരണം ഉണ്ടാകുന്നുണ്ടെന്നും കൗണ്‍സിലര്‍ ടി.കെ. ഷാജു ചൂണ്ടിക്കാട്ടി. പൊറത്തൂച്ചിറയിലെ പൊട്ടിവീണ ഷട്ടര്‍ എത്രയും വേഗം പുന:സ്ഥാപിക്കണമെന്ന് കൗണ്‍സിലര്‍ വിനീത ആവശ്യപ്പെട്ടു.

21 ഓളം വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കണ്ടിജന്‍റ് ജീവനക്കാരെ മാത്രമാണ് വിട്ടു നല്‍കുന്നതെന്ന് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ ചൂണ്ടിക്കാട്ടി. 43 വാര്‍ഡുകളിലേക്കും ഒരുപോലെ കണ്ടിജന്‍റ് ജീവനക്കാരെ എത്തിക്കാന്‍ ചെയര്‍മാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി.
പൊറത്തിശേരി വീ വണ്‍ നഗറിലെ കള്ളുഷാപ്പ് അവിടെനിന്ന് മാറ്റണമെന്ന് ബാബു പാലക്കല്‍, വിനീത, സിന്ധു ഗിരീഷ്‌കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. നഗരസഭാ മാര്‍ക്കറ്റിന്‍റെ തനിമ നിലനിര്‍ത്തി പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് കം മാര്‍ക്കറ്റ് നിര്‍മിക്കുന്നതിന് ഡിപിആര്‍ തയാറാക്കാനും നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ അഞ്ചു മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകള്‍ ബിസി രീതിയില്‍ ടാറിംഗ് ചെയ്യാനും തീരുമാനിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍ അധ്യക്ഷതവഹിച്ചു.

Latest News

Corehub Up